തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ കടുത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാന സർക്കാറിന് ആശ്വാസമായി ഹൈകോടതി വിലയിരുത്തൽ. കോൺഗ്രസും ബി.ജെ.പിയും പരസ്പരം മത്സരിച്ച് സർക്കാറിനെ പ്രതിരോധത്തിലാഴ്ത്തുേമ്പാഴാണ് സുപ്രീംേകാടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ടെന്ന് ഹൈകോടതി പറഞ്ഞത്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് കൂടി നിരീക്ഷിച്ചതോടെ നിയമത്തിെൻറ വഴി സർക്കാറിനൊപ്പമെന്ന് തെളിഞ്ഞു.
വിധി നടപ്പാക്കുമെന്ന് ആവർത്തിച്ച് സർക്കാറിനും ഇടതുമുന്നണിക്കും മുന്നിൽ രാഷ്ട്രീയ-സാമുദായിക ശക്തികളുടെ എതിർപ്പിനെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൈകോടതി വിലയിരുത്തൽ ആദ്യനേട്ടമാണ്, താൽക്കാലികമാണെങ്കിൽ കൂടി. സുപ്രീംകോടതി ഹരജികൾ പരിഗണിക്കാനിരിക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ ‘മാർക്കിടൽ’. ഭരണഘടന ബാധ്യത മാത്രമാണ് നിറവേറ്റുന്നെതന്ന് വിശദീകരിച്ച് സർക്കാറിന് രാഷ്ട്രീയ പ്രതിരോധം തീർക്കുന്ന എൽ.ഡി.എഫിനും സി.പി.എമ്മിനും ആശ്വാസവും ധാർമിക വിജയവും കൂടിയാണിത്.
സർക്കാറിനെതിരെ ആദ്യം പ്രവർത്തകരെ അണിനിരത്തുകയും പിന്നീട് ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും നിഴലിൽ ഒതുങ്ങുകയും ചെയ്ത സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും ഹൈകോടതി നിലപാട് വിശദീകരിക്കാൻ പ്രയാസമാവും. സർക്കാറുമായി പ്രത്യക്ഷ ഏറ്റുമുട്ടലിെൻറ വഴിതേടുന്ന ബി.ജെ.പിയും സംഘ്പരിവാറുമായി സംവാദ സാധ്യത ഹൈകോടതി നിലപാട് തുറന്നിടുന്നില്ലെന്ന് സി.പി.എമ്മും എൽ.ഡി.എഫും വിലയിരുത്തുന്നുണ്ട്. പക്ഷേ, പൊതുസമൂഹത്തിന് മുന്നിൽ സർക്കാർ നിലപാടിെൻറ നിയമസാധുത പ്രഖ്യാപിക്കാൻ കോടതി വഴി തുറന്നിട്ടത് ഉറക്കെപറയാനാണ് ഇടതുപക്ഷത്തിെൻറ നീക്കം.
നാളെ മുതൽ പൊലീസിനെ വിന്യസിക്കും
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറക്കുേമ്പാൾ പൊലീസ് മുന്നൊരുക്കം. പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കം കൂടി പരിഗണിച്ചാണ് അഞ്ചിന് നട തുറക്കുേമ്പാൾ പഴുതടച്ച സുരക്ഷ ഒരുക്കുന്നത്. വാഹനങ്ങളെയും വിശ്വാസികളെയും തടയുന്ന സാഹചര്യമുണ്ടാകരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർേദശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ച മുതൽ ശബരിമലയിൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്തെ ചുമതല തൃശൂർ റേഞ്ച് െഎ.ജി എം.ആർ. അജിത്കുമാറിനും പമ്പയിലെ ചുമതല െഎ.ജി അശോക്യാദവിനുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.