ശബരിമല: വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നേറാൻ സർക്കാറിനെ അനുവദിക്കില്ലെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ നിലക്കലിൽ നടന്ന സർവമത പ്രാർഥനയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാന്തമായിരുന്ന പുണ്യഭൂമിയെ കലാപഭൂമിയാക്കി മാറ്റിയത് പിണറായി സർക്കാറാണ്. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളെ തച്ചുതകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഈ രാജ്യത്ത് പല വിധികൾക്കും തിരുത്തലുകൾ വന്നിട്ടുണ്ട്. കലാപത്തിനോ സംഘർഷത്തിനോ ആരെയും തടയാനും കോൺഗ്രസ് ഇല്ല.
സാധാരണ ഒരു ക്ഷേത്രത്തിെൻറ ആചാരമല്ല ശബരിമലയിലേത്. ഇതിനെ തകർക്കാനാണ് പിണറായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് നിരോധനം ഇല്ല. ചില പ്രായത്തിലുള്ളവർക്ക് മാത്രമാണ് വിലക്ക്. പൊലീസ് പട കാട്ടി വിശ്വാസികളെ ഭയപ്പെടുത്താൻ പിണറായി നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ആേൻറാ ആൻറണി എം.പി, അടൂർ പ്രകാശ് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, വാവർ കുടുംബത്തിലെ യൂസഫ് കാക്കച്ചി, പഴകുളം മധു, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.