തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കാൻ ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പിയും ഇക്കാര്യം ആവശ്യപ്പെട്ടതായും കടകംപള്ളി പറഞ്ഞു.
ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് മത നേതാക്കളുമായി ചർച്ച നടത്തി. തന്ത്രിയുടെ നിർദേശം സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മഹാമാരിയുടെ സമയത്ത് ഉൽസവം മാറ്റുന്നതിൽ പ്രശ്നമില്ലെന്ന് തന്ത്രി വ്യക്തമാക്കി. സർക്കാറുമായോ ദേവസ്വം ബോർഡുമായോ പ്രശ്നങ്ങളില്ലെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.