ശബരിമല: അഞ്ചുദിവസത്തെ തുലാമാസ പൂജക്ക് ശേഷം ഇന്ന് രാത്രി 10 മണിക്ക് ശബരിമല നട അടക്കും. യുവതികൾക്ക് പ്രവേശനം അനുവദിച്ചുെകാണ്ട് സുപ്രീം കോടതി ഉത്തരവിട്ടതിനു ശേഷം ഒക്ടോബർ 18നാണ് ക്ഷേത്രം പൂജക്കായി തുറന്നത്. അതിനു ശേഷം യുവതീ പ്രവേശനം തടയാനായി പ്രതിഷേധക്കാർ ശരണം വിളികളുമായി ശബരിമലയിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചിരുന്നു.
സുപ്രീം കോടതി വിധി പ്രകാരം മലകയറാനെത്തിയ 50 വയസിനു താഴെയുള്ള ഒമ്പതു യുവതികളെയാണ് നാലു ദിവസത്തിനിടെ പ്രതിഷേധക്കാർ തടഞ്ഞത്. മാധ്യമങ്ങൾക്ക് നേരെ പ്രതിഷേധവും ആക്രമണവുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ട് പമ്പയിലും സന്നിധാനത്തും റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമങ്ങളോട് തിരികെ പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതീ പ്രവേശനം തടയുന്നതിനായി നിലവിൽ ആയിരക്കണക്കിന് പേർ ശബരിമലയിൽ വിവിധയിടങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്.
ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ പൂജാവിധികൾ നിർത്തിവെച്ച് ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ശബരിമലയിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക് ഉത്തരവാദി ബി.ജെ.പിയല്ലെന്ന് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി പ്രവർത്തകരെ ശബരിമലയിൽ വിവിധയിടങ്ങളിൽ വിന്യാസിച്ചിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം നിേഷധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.