രാജേശ്വരി
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി (62) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂർ താലുക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നടക്കും.
എറണാകുളം ജില്ലയിലെ മറൈഡ്രൈവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കുട്ടികളുടെ കളിപ്പാട്ടമായ ഇട്ടാപൊട്ടി വിൽപ്പന നടത്തിയായിരുന്നു ഉപജീവനം. 2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം. വീടിനുള്ളിൽ വെച്ചാണ് നിയമ ജിഷ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.