‘പ്രചാരണം മൂലം ശബരിമല നടവരവ് ആറര കോടിയിലേറെ വർധിച്ചു’ 

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്ക അർപ്പിക്കരുതെന്ന ചില കേന്ദ്രങ്ങളിൽനിന്നുള്ള പ്രചാരണം മൂലം ശബരിമലയിലെ നടവരവ് വർധിച്ചതേയുള്ളൂയെന്ന് തിരുവിതാംകൂർ ദേവസ്വംേബാർഡ് പ്രസിഡൻറ് എ. പത്മകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ശബരിമല സീസണിെൻറ ആദ്യ ആറ് ദിവസങ്ങളിൽ നടവരവ് 16,47,06,083 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ആറ് ദിവസത്തിനുള്ളിൽ അത് 23,07,67,220 രൂപയായാണ് വർധിച്ചത്.

ആറരക്കോടിയിലധികം രൂപയുടെ വർധനയുണ്ടായതായാണ് ഇൗ കണക്കുകൾ വ്യക്തമാക്കുന്നത്. ക്ഷേത്രങ്ങളുടെ കുത്തക തങ്ങൾക്കാണെന്ന് വരുത്താൻ ശ്രമിക്കുന്നവരാണ് ഇത്തരമൊരു പ്രചാരണം നടത്തിയത്. തങ്ങൾ ക്ഷേത്രങ്ങളിൽ പോയി നിൽക്കുന്നത് ഭക്തരെ സേവിക്കാനാണ്. അല്ലാതെ മുൻകാലങ്ങളിലെ പോലെയൊന്നുമല്ല. ദേവസ്വംബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നും പ്രസിഡൻറ് പറഞ്ഞു.

Tags:    
News Summary - Sabarimala Revenue increased to six Crore -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.