കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിരീക്ഷകസമിതി റിപ്പോർട്ടിെൻറ പകർപ്പ് കണ്ണൂർ സ്വദേശി രേഷ്മ നിശാന്തിന് കൈമാറാൻ ൈഹകോടതിയുടെ നിർദേശം. ശബരിമല ദർശനത്തിന് യുവതികൾക്ക് സുരക്ഷയും പ്രത്യേക സൗകര്യങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് രേഷ്മ നിഷാന്ത് നൽകിയ ഹരജിയിലാണ് റിപ്പോർട്ടിെൻറ പകർപ്പ് നൽകണെമന്ന് ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കുന്നത് ഹൈകോടതി നാലാഴ്ചത്തേക്ക് മാറ്റി. യുവതീപ്രവേശത്തിനെതിരായ 'റെഡി ടു വെയ്റ്റ് ' പ്രചാരണ സംഘത്തെയും കേസിൽ കക്ഷിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.