എരുമേലി: ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച ശബരിമല നട തുറക്കുമെന്നിരിക്കെ എരുമേലിയിൽ നാമജപയജ്ഞം ആരംഭിച്ചു. ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധമായാണ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ എരുമേലി ശ്രീധർമശാസ്ത ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച വൈകീട്ട് നാമജപം തുടങ്ങിയത്.
തിങ്കളാഴ്ച ശബരിമല നട തുറന്ന് ചൊവ്വാഴ്ച രാത്രി നട അടക്കും വരെ 30 മണിക്കൂർ നാമജപയജ്ഞം നടത്തും. പ്രതിഷേധം നിലനിൽക്കുന്നതിനാൽ എരുമേലിയിൽ 110 വനിത പൊലീസും നാൽപതോളം ദ്രുതകർമ സേനയും അടക്കം നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെവിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.