ശബരിമല: സന്നിധാനത്തെ പുതിയ അന്നദാന മണ്ഡപത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനം സര്‍വകാല റെക്കോഡിലേക്ക്. നവംബര്‍ 16 മുതല്‍ 30 വരെ 3,07,323 അയ്യപ്പഭക്തരാണ് പങ്കാളികളായത്. കൂടുതല്‍പേര്‍ പങ്കെടുത്തത് നവംബര്‍ 25നാണ്- 25,679 പേര്. കുറവ് നവംബര്‍ 16- 12,449 പേര്. അന്നദാനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും കൂപ്പണ്‍ നല്കുന്നതിനാല് എണ്ണം കൃത്യമായി അറിയാന്‍ കഴിയും. ദേവസ്വം ബോര്‍ഡ് കൂപ്പണുകള്‍ തയാറാക്കി പൊലീസിെൻറ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. കൂപ്പണുകളുടെ കണക്ക് ദേവസ്വം ബോര്‍ഡും പൊലീസിെൻറ വിജിലന്‍സ് വിഭാഗവും പ്രത്യേകം സൂക്ഷിക്കുന്നുണ്ട്.
രാവിലെ ആറുമുതല്‍ പത്തുവരെയാണ് പ്രഭാതഭക്ഷണം. ഉച്ചഭക്ഷണ വിതരണം 11ന് ആരംഭിച്ച് മൂന്നുവരെ നീളും. വൈകീട്ടത്തെ ഭക്ഷണ വിതരണം ഏഴുമുതൽ രാത്രി 11 വരെയാണ്. രാത്രി 12 മുതൽ പുലർച്ച അഞ്ചുവരെയും വിതരണം ചെയ്യും. 244 ദിവസവേതന തൊഴിലാളികളും 40 പാചകക്കാരും 41 ജീവനക്കാരുമടക്കം 325 പേരാണ് അന്നദാനത്തിനുള്ളത്. കോന്നി സ്വദേശിയായ പദ്മനാഭന്നായരാണ് പ്രധാന പാചകക്കാരന്. ദേവസ്വം ബോര്‍ഡ് പണിയുന്ന അന്നദാന മണ്ഡപത്തിെൻറ ഒരുനില മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇവിടെ ഒേരസമയം 1350 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 150 ഇരിപ്പിടങ്ങൾകൂടി സജ്ജീകരിക്കാനുള്ള സ്ഥലം ലഭ്യമാണ്. അന്നദാനം സ്പെഷല്‍ ഓഫിസര്‍ ജി.ജി. മധു, അസി. സ്പെഷല്‍ ഓഫിസര്‍മാരായ വിജയന്‍പിള്ള, സുജാതന്‍ നായര്‍, സി.ജി. സത്യന് എന്നിവരാണ് മേല്‍നോട്ടം.
വ്യാപാരസ്ഥാപനങ്ങളില്‍ തൂക്ക കൃത്യത നിര്‍ബന്ധമാക്കി
ശബരിമല: സന്നിധാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഒരുഗ്രാം തൂക്ക കൃത്യതയുള്ള അളവ് സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് നിർദേശം നല്കി. സ്റ്റീല്‍ പാത്രങ്ങളുടെ വില നിശ്ചയിച്ച് കലക്ടര്‍ ഉത്തരവായിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ ഒരുകിലോ സ്റ്റീല്‍ പാത്രത്തിന് 600 രൂപയാണ്. ഒന്നുമുതല്‍ 50 ഗ്രാം വരെയുള്ള പാത്രത്തിന് വിലയോടൊപ്പം 60 ശതമാനം അധികമായി ഈടാക്കാം. 51 മുതല്‍ 100 ഗ്രാം വരെയുള്ള പാത്രങ്ങള്‍ക്ക് വിലയുടെ 50 ശതമാനം തുകകൂടി ഈടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.