കോഴിക്കോട്: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽവന്നാൽ ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധിമറികടക്കാ ൻ നിയമനിർമാണം നടത്തുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ.
ശബരിമല വിഷയത്തില്‍ കേരളത്തിൽനിന്നു ള്ള കോൺഗ്രസ് എം.പിമാർ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങിയപ്പോൾ സോണിയ ഗാന്ധി ശാസിച്ചുവെന്ന രീതിയിലുള്ള വാർത്ത എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് അറിയില്ല. വെള്ളിയാഴ്ച സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കെ.സി. വേണുഗോപാൽ വിഷയം സഭയിൽ ഉന്നയിച്ചതെന്നും അദ്ദേഹം വാർത്തസേമ്മളനത്തിൽ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനത്തിനുശേഷം കേരളത്തിൽ നടന്ന അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. കലാപങ്ങളുടെ പേരിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. കണ്ണൂരിൽ പിണറായിയുടെ വിശ്വസ്തനായ പൊലീസുകാരൻ ഷിജിത്തും മറ്റു രണ്ടുപേരുമാണ് ആക്ടിവിസ്റ്റുകൾക്ക് സുരക്ഷയൊരുക്കിയത്.
ഷിജിത്ത് എസ്.എഫ്.ഐയുടെ പഴയ ഏരിയ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് ശബരിമല ഡ്യൂട്ടിയില്ല. സ്ത്രീകൾ പ്രവേശിച്ചത് സർക്കാർ അറിവോടെയല്ലെന്ന് പറയുന്നത് കള്ളമാണ്. പ്രവർത്തകരെ പ്രതികളും രക്തസാക്ഷികളുമാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.