കോഴിക്കോട്: പമ്പയിൽ നിന്ന് നടന്നാണ് മലകയറിയതെന്നും വാർത്തകളിൽ വരുന്നതു പ ോലെ ആംബുലൻസിലായിരുന്നില്ലെന്നും ശബരിമല ദർശനം നടത്തിയ ശേഷം അജ്ഞാത കേന്ദ്രത്ത ിൽ കഴിയുന്ന ബിന്ദുവും കനകദുർഗയും. പൊലീസ് ഞങ്ങളെ ഉപകരണമാക്കുകയായിരുന്നില്ലെന്നും മറിച്ച് തങ്ങൾ പൊലീസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
മല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. പൊലീസ്- സർക്കാർ ഗൂഢാലോചനയില്ല. മലകയറാൻ പൊലീസ് പ്രേരിപ്പിച്ചിരുന്നു. പമ്പ മുതൽ പൊലീസുകാർ സുരക്ഷെയാരുക്കിയതായും അവർ പറഞ്ഞു.
മാവോവാദി അനുഭാവ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ബന്ധമൊന്നുമില്ലെന്നും കനകദുർഗയും ബിന്ദുവും ആവർത്തിച്ചു. ബുധനാഴ്ച പുലർച്ച മലകയറിയ ഇരുവരും അതിനുശേഷം അജ്ഞാത വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.