പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ശബരിമല ആക്ടിവിസ്റ്റ് ബിന്ദു തങ്കം കല്യാണിക്കു നേരെ ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകർ തെറിവിളിച്ചെന്ന് ആരോപണം.
പട്ടാമ്പി സംസ്കൃത കോളജിൽ പ്രിൈസഡിങ് ഓഫീസറായി ഡ്യൂട്ടിക്കെത്തിയ ബിന്ദുവിനോട് പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകർ മോശമായി പെരുമാറിെയന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ശബരിമലയിൽ കയറിയില്ലേ എന്ന് ചോദിച്ച് തെറിയഭിഷേകം നടത്തിയെന്ന് ബിന്ദു ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു പരാതി ഉയർത്തിയത്. മോശമായി പെരുമാറിയവരെ കണ്ടാൽ തിരിച്ചറിയുമെന്നും പരാതി നൽകിയിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിന്ദു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.