കോഴിക്കോട്: റോഡ് ടാറിങ്ങിന് നിശ്ചിത ശതമാനം ഷ്രഡഡ് പ്ലാസ്റ്റിക് (പുനരുപയോ ഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് പൊടിച്ചത്) ഉപയോഗിക്കണമെന്ന സർക്കാർ നിർദേശം കർ ശനമാക്കി. ഇത് പരിശോധിക്കാനും വിലയിരുത്താനും സംസ്ഥാനതല നിരീക്ഷണ സമിതി രൂപവത ്കരിച്ചു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ അധ്യ ക്ഷയും ധനകാര്യ വകുപ്പ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായി ഏഴംഗം സമിതിയാണ് രൂപവത്കരിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിെൻറയും റോഡുകൾ ടാർ ചെയ്യുേമ്പാൾ നിശ്ചിത ശതമാനം ഷ്രഡഡ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല. തദ്ദേശ സ്ഥാപനങ്ങൾ ഒാരോ വർഷവും ഏറ്റെടുക്കുന്ന റോഡ് പ്രവൃത്തികളിൽ 25 ശതമാനവും പൊതുമരാമത്ത് പ്രവൃത്തികളിൽ 10 ശതമാനവും ഷ്രഡഡ് പ്ലാസ്റ്റിക് ഉപയോഗിക്കണമെന്നാണ് നിലവിലെ നിർദേശം. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ടാറിനൊപ്പം ചേർത്ത് ഉപയോഗിക്കുന്നതിലൂടെ മാലിന്യ നിർമാർജന രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാവുമെന്ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി. കേശവൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
റോഡ് ടാറിങ്ങിന് ഉപയോഗിക്കാൻ കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവക്ക് കീഴിലെ 116 യൂനിറ്റുകളിലായി ഇതിനകം 637.78 മെട്രിക് ടൺ ഷ്രഡഡ് പ്ലാസ്റ്റിക്കാണ് ഉൽപാദിപ്പിച്ചത്. ഇതിൽ 193.6 മെട്രിക് ടൺ പൊതുമരാമത്ത് വകുപ്പിെൻറയും 284.85 ടൺ തദ്ദേശ സ്ഥാപനങ്ങളുടെയും റോഡ് നിർമാണത്തിന് കൈമാറി. പൊതുമരാമത്ത് വിഭാഗം 193.6ഉം തദ്ദേശ സ്ഥാപനങ്ങൾ 712.38ഉം കിലോമീറ്റർ റോഡ് ഇതിനകം പ്ലാസ്റ്റിക് ഉപയോഗിച്ച് ടാർ ചെയ്തതായി പി. കേശവൻ നായർ കൂട്ടിച്ചേർത്തു.
കോർപറേഷനുകളിൽ നാലുവീതവും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഒന്നുവീതവും ഉൾപ്പെടെ സംസ്ഥാനത്ത് 263 ഷ്രഡഡ് പ്ലാസ്റ്റിക് ഉൽപാദക യൂനിറ്റുകൾ നിർമിക്കാനാണ് ക്ലീൻ കേരള കമ്പനി തീരുമാനിച്ചത്. പ്ലാസ്റ്റിക് ഉപയോഗിച്ച് ടാർ ചെയ്യുന്ന റോഡുകൾ മൂന്നു മുതൽ അഞ്ചു വർഷംവരെ കൂടുതൽ ഇൗടുനിൽക്കുമെന്നാണ് വിദഗ്ധ സമിതി കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.