തൃശൂർ: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈകോടതി ഉത്തരവ് പ്രകാരം ആന എഴുന്നള്ളിപ്പുകൾ നടത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. അതേസമയം മൃഗസ്നേഹികളുടെ സംഘടനാ തടസ ഹരജിയും നൽകിയിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഹരജികളിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ ഹരജികളും സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്
മതപരിപാടികൾ, ഉത്സവങ്ങൾ മറ്റുപരിപാടികൾ തുടങ്ങിയവയിൽ ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈകോടതി മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ രേഖകളും പരിപാടിയുടെ സംഘാടകർ ഉറപ്പാക്കണം, എഴുന്നളത്തിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്, നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിപ്പിനാവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവയായിരുന്നു പ്രധാന മാർഗനിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.