തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവിസിൽ മുന്നാക്കസംവരണം പ്രാബല്യത്തിലാക ുേമ്പാൾ ഒാപൺ േക്വാട്ടയിലെ (പൊതുവിഭാഗം) നിയമനം 40 ശതമാനമായി കുറയും. 10 ശതമാനം മുന്ന ാക്കസംവരണം കൂടി വരുന്നതോടെ ആകെ സംവരണം 60 ശതമാനമായി ഉയരും. നിലവിൽ 50 ശതമാനത്തിൽ ക വിയില്ല എന്നായിരുന്നു ചട്ടം.
മുന്നാക്ക സംവരണം നടപ്പാക്കാനായി പി.എസ്.സി തയാ റാക്കിയ റൊേട്ടഷൻ ചാർട്ടിലും മാറ്റം വരുത്തും. പുതുക്കിയ ചാർട്ടിെൻറ മാതൃക സർക്കാർ അംഗീകരിച്ചു. ഒാപൺ േക്വാട്ടയിലെ 10 ടേണുകൾ മുന്നാക്ക സംവരണത്തിനായി മാറ്റിെവച്ചു. 100 ഒ ഴിവ് വരുേമ്പാൾ ഒമ്പത്, 19, 29, 39, 49, 59, 69, 79, 89, 99 എന്നീ ടേണുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിയത്. ലാസ്റ്റ് ഗ്രേഡിനും അതിന് മുകളിലുമായി രണ്ട് റൊേട്ടഷൻ ചാർട്ടുകളാണ് പി.എസ്.സിക്കുള്ളത്.
ഇതിൽ രണ്ടിലും ഇതേ ടേണുകളാണ് മുന്നാക്കവിഭാഗങ്ങൾക്കായി നീക്കി െവക്കുക. കെ.എസ്.എസ്.ആറിലെ 15ാം ചട്ടത്തിലാണ് ടേണുകളുടെ കാര്യത്തിൽ മാറ്റം വരുത്തുക. മുന്നാക്കസംവരണം പ്രാബല്യത്തിൽ വരുന്ന തീയതി പി.എസ്.സിയുമായി കൂടി ചർച്ച ചെയ്തു തീരുമാനിക്കും.
നാലുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് സംവരണത്തിന് അർഹത. വില്ലേജ് ഒാഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.
അന്ത്യോദയ, അന്നയോജന(എ.എ.വൈ) പ്രയോറിറ്റി ഹൗസ് ഹോൾഡ്(പി.എച്ച്.എച്ച്) എന്നിവയിൽ വരുന്ന മുന്നാക്കവിഭാഗങ്ങളെ പൂർണമായി അർഹരായി കണക്കാക്കും. റേഷൻ കാർഡിെൻറ അടിസ്ഥാനത്തിൽ ഇൗ വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന സർട്ടിഫിക്കറ്റാണ് വില്ലേജ് ഒാഫിസർമാരിൽനിന്ന് ഹാജരാക്കേണ്ടത്.
കാർഷിക വരുമാനം(പരിധിയുണ്ട്), സാമൂഹിക സുരക്ഷ പെൻഷൻ, കുടുംബ െപൻഷൻ, തൊഴിലില്ലായ്മ േവതനം, ഉത്സവ ബത്ത, േടർമിനൽ ബെനിഫിറ്റ്, യാത്രബത്ത എന്നിവ വരുമാനം കണക്കാക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പരിധിയിൽ 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെൻറിലും കോർപറേഷനുകളിൽ 50 സെൻറിലും കൂടുതൽ ഭൂമിയുള്ളവരെ ആനുകൂല്യപരിധിയിൽനിന്ന് ഒഴിവാക്കും. പൊതുമേഖലനിയമനങ്ങളിലും 10 ശതമാനം സംവരണം ബാധകമാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കും.
സംവരണത്തിന് അർഹരായവരെ മെറിറ്റിലാണ് പരിഗണിക്കുന്നതെങ്കിൽ സംവരണ േക്വാട്ടയിൽ കണക്കാക്കില്ല.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഒഴിവിലേക്ക് ഉദ്യോഗാർഥി ഇല്ലാതെ വന്നാൽ ആ ഒഴിവുകൾ ബാക്ക് ലോഗ് ആയി മാറ്റില്ല. ഒാപൺ േക്വാട്ടയിലേക്ക് മാറ്റും. ഒറ്റ ഒഴിവ് മാത്രമുള്ള തസ്തികയിൽ സംവരണം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.