തൃശൂർ: ഉപജില്ല കലോത്സവം മുതൽ വിജിലൻസ് നിരീക്ഷണം ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. കലോത്സവ നടത്തിപ്പിലെ പ്രശ്നങ്ങൾ തീർക്കാൻ വേനലവധിക്കാലത്ത് നടപടി തുടങ്ങുമെന്നും മാന്വൽ ജനകീയമായി പരിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്കൂൾ കലോത്സവത്തിെൻറ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കലോത്സവം ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാക്കുകയാണ്. വർഷങ്ങളായി നിലനിന്നിരുന്ന കളങ്കങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് വിജിലൻസ് നിരീക്ഷണം. വ്യാജ അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ ശക്തമായ നടപടിയെടുക്കും. വിദ്യാലയങ്ങളിൽ നിന്നു മുതൽ പ്രതിഭകളെ വളർത്തിയെടുക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന കലോത്സവ രേഖയുടെ മുഖചിത്രം ഇന്നസെൻറ് പ്രകാശനം ചെയ്തു. സി.എൻ. ജയദേവൻ എം.പി, കെ. രാജൻ എം.എൽ.എ, മേയർ അജിത ജയരാജൻ, കലക്ടർ എ. കൗശിഗൻ, ഡി.പി.െഎ കെ.വി. മോഹൻ കുമാർ എന്നിവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും ജനറൽ കൺവീനർ കൂടിയായ എ.ഡി.പി.െഎ ജെസി ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.