കൊച്ചി: നടി ലീന മരിയ പോളിെൻറ ബ്യൂട്ടി പാർലറിനുനേരെ വെടിവെക്കാൻ തോക്ക് നൽകിയത് അധോ ലോക നേതാവ് രവി പൂജാരി. ഇതുപയോഗിച്ച് പ്രതികൾ വെടിവെച്ച് പരിശീലിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേസിൽ മൂന്നുപേരാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. ബൈക്ക ിലെത്തി വെടിയുതിർത്ത വിപിൻ, ബിലാൽ, ഇതിന് സഹായം ചെയ്തുകൊടുത്ത അൽത്താഫ് എന്നിവരാണ ിവർ.
മൂവരെയും ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടു ണ്ട്. രവി പൂജാരി കാസർകോട്ടെ മോനായി എന്നറിയപ്പെടുന്ന ക്രിമിനൽ സംഘത്തലവൻ വഴി പ്രതികൾക്ക് തോക്ക് എത്തിക്കുകയായിരുന്നു. പരിശീലനത്തിന് ഏഴ് തിരകൾ ഉപയോഗിച്ചെന്നും അറിവുണ്ട്. എന്നാൽ, ഇവർ മുമ്പ് തീരെ തോക്ക് ഉപയോഗിക്കാത്തവരല്ലെന്നും പ്രതിയായ ബിലാലിന് സ്വന്തമായി തോക്കുണ്ടായിരുെന്നന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിയിലായ വിപിന്‍ വൈരാഗ്യമുണ്ടായിരുന്ന ഒരാളെ കൃത്യത്തിനുമുമ്പ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികളുമായി അന്വേഷണസംഘം ഞായറാഴ്ച തെളിവെടുപ്പ് നടത്തി. ‘അമേരിക്ക’ എന്ന പേരിട്ട് ക്വട്ടേഷൻ സംഘങ്ങൾ വിളിക്കുന്ന ആലുവ എൻ.എ.ഡിയിലെ കാടുപിടിച്ചുകിടക്കുന്ന ഒളിത്താവളത്തിലാണ് പ്രതികളെ എത്തിച്ച് തെളിവെടുത്തത്. കൂടുതൽപേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. നിരവധി ആളുകൾ നിരീക്ഷണത്തിലുണ്ട്. ബ്യൂട്ടിപാർലറിന് നേരെ നിറയൊഴിക്കാൻ പ്രാദേശിക സഹായമൊരുക്കിയ കൊല്ലം സ്വദേശി ഡോക്ടറെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
താനല്ല ആയുധങ്ങള്‍ എത്തിച്ചുനല്‍കിയതെന്ന് പിടിയിലായ അല്‍ത്താഫ് സ്വകാര്യ ചാനലിനോട് പറയുന്ന വിഡിയോ ദൃശ്യം പുറത്തുവന്നെങ്കിലും അതിൽ കഴമ്പില്ലെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. അല്ത്താഫിെൻറ താമസസ്ഥലത്തുനിന്ന് തോക്കും ബൈക്കും കണ്ടെടുത്ത സാഹചര്യത്തിൽ ഇത് മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മോനായിക്ക് കേസിലുള്ള പങ്കിനെക്കുറിച്ചും ഇയാൾ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ലീന മരിയ പോളിെൻറ പനമ്പിള്ളിനഗറിലുള്ള ബ്യൂട്ടിപാർലറിന് നേരെ ഡിസംബർ 15നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ മുഖംമൂടിധാരികളാണ് വെടിയുതിർത്തത്. നടിക്ക് അധോലോക കുറ്റവാളി രവി പൂജാരിയുമായുണ്ടായിരുന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.