കോട്ടയം: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനൊപ്പം റേഷന്‍ വ്യാപാരികളുടെ നിലനില്‍പിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഷന്‍ ഡീലേഴ്സ് സംയുക്ത സമര സമിതി. ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ 24ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ 1.08 കോടി പേര്‍ക്ക് മാത്രമാകും റേഷന്‍ ലഭിക്കുക. പല റേഷന്‍ കടകളും ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും.
ഭക്ഷ്യസുരക്ഷയുടെ പേരില്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി പുന:പരിശോധിക്കുക, എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന നിയമസഭാ മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂര്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേന്ദ്രന്‍, സേവ്യര്‍ ജയിംസ്, ശിശുപാലന്‍, ബാബു ചെറിയാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.