നാദാപുരം: മാതാവിെൻറ സഹായത്തോടെ പെൺകുട്ടിയെ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപ ോയി പീഡിപ്പിച്ച കേസിൽ പ്രതി മുംെബെ എയർപോർട്ടിൽ പിടിയിൽ. നമ്പിയത്താംകുണ്ട് സ്വദേശി എലാംപറമ്പത്ത് റഫീഖ് (29) ആണ് പിടിയിലായത്.
വളയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാത ാവിനെയും സഹായിയായ യുവാവിനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരാളെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്നാണ് പ്രതി മുംെബെ എയർപോർട്ടിൽ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് മുംെബെയിലേക്ക് തിരിച്ചിട്ടുണ്ട്.
സമാനസംഭവത്തിൽ കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള സംഘടനകൾ രംഗത്തെത്തുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.