പത്തനംതിട്ട: ആങ്ങമൂഴിയിലെ കോവിഡ് കെയർ സെൻററിൽ വളൻറിയറായിരിക്കെ ഡി.വൈ.എഫ്.ഐ നേതാവ് താൽക്കാലിക ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നൽകിയായിരുന്നു മൂന്ന് മാസത്തോളമായി പീഡനമെന്ന് യുവതി കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ സീതത്തോട് സ്വദേശിയായ ഇയാൾ ഒളിവിൽപോയി.
ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും സർവിസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമാണിയാൾ. യുവതിയുടെ പരാതി മുന്നിൽകണ്ട് പ്രതിയെ കുറച്ചുദിവസം മുമ്പ് പാർട്ടി ഭാരവാഹിത്വങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.