കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കൂടി രംഗത്ത്. ബിഷപ്പ് മകളെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തിയത്. മദർ സുപ്പീരിയറിെൻറ സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നുണ്ട്.
ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ പരാതി എഴുതി വാങ്ങിയതായും പിതാവ് ആരോപിപ്പിക്കുന്നു.
ബിഷപ്പിനെതിരെ ലൈംഗിക പീഡനം ചൂണ്ടിക്കാട്ടി പരാതി നൽകിയ കുറവിലങ്ങാട് സ്വദേശിയായ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്നലെയാണ് മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയത്. പൊലീസിന് നൽകിയ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ കന്യാസ്ത്രീ ആവർത്തിച്ചുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.