കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന അലൻ ഷുഹൈബിെൻറയും ത്വാഹ ഫസലിെൻറയും വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്ത സാഹചര്യം വിശദീകരിക്കണ മെന്നും വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വിഷയത്തിൽ ഇടപെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. മനുഷ്യാവകാശ പ്രശ്നമായതിനാലാണ് ഇടപെടുന്നത്. യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ചട ്ടംലംഘിച്ചാണ്. പൊലീസ് പറയുന്നതാണ് ശരിയെന്ന് ഭരിക്കുന്നവർ വിശ്വസിക്കരുത്. അലനും ത്വാഹക്കുമെതിരെ തെളി വുണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്തുവിടട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസ് നേരത്തെ കെട്ടിചമച്ച കേസാണിതെന്ന് അലെൻറ മാതാപിതാക്കൾ ആരോപിച്ചു. പുലർച്ചെ നാലുമണിയോടെയാണ് പൊലീസ് വീട്ടിലെത്തിയത്. വാറണ്ടില്ലാതെയാണ് വീട്ടിൽ തെരച്ചിൽ നടത്തിയത്. അലേൻറതെന്ന് പറഞ്ഞ് ഒരു ഫോൺ മാത്രമാണ് കൊണ്ടുപോയത്. ചില പുസ്തകങ്ങൾ എടുത്തെങ്കിലും അത് തങ്ങളുടേതാണ് പറഞ്ഞതോടെ അവിടെ വെച്ചു.
പുസ്തകങ്ങൾ എല്ലാം പഴയതാണ്. അഞ്ചാം ക്ലാസ് മുതൽ സെൻട്രൽ ലൈബ്രറിയിലെ അംഗമായിരുന്ന അലൻ നല്ല വായാനാശീലമുള്ള വ്യക്തിയായിരുന്നു. പുസ്തകങ്ങൾ കൊണ്ടുനടന്ന് വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് നേരത്തെ തയാറാക്കിയത് പ്രകാരം പ്രവർത്തിച്ചു. യു.എ.പി.എ എന്നെഴുതിയ പേപ്പറിലാണ് തങ്ങളെ ഒപ്പിടീപ്പിച്ചതെന്നും അലെൻറ പിതാവ് ഷുഹൈബ് പറഞ്ഞു.
അലനെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ല. അതിനാൽ സാധാരണ ഗതിയിൽ ജാമ്യം ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് കേസ് എൻ.ഐ.എക്ക് കൈമാറിയത് അറിഞ്ഞത്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കല്ല സി.പി.എം നേതാക്കൾ മറുപടി പറയുന്നത്. പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സി.പി.ഐ നേതാക്കളുടെ ആരോപണങ്ങളിൽ ഭയമില്ലെന്ന് സബിത വ്യക്തമാക്കി.
ഹൈസ്കൂൾ മുതൽ സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന വ്യക്തിയാണ് ത്വാഹയെന്ന് മാതാപിതാക്കൾ പറഞ്ഞു. വീട്ടിൽ നിന്ന് കണ്ടെടുത്ത പുസ്തകങ്ങൾ ഇതിന് മുമ്പ് അവിടെ കണ്ടിരുന്നില്ല. പൊലീസ് നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയാണ് ചെയ്തതെന്നും ത്വാഹയുടെ സഹോദരൻ ഇജാസ് പറഞ്ഞു.
പ്രാദേശിക സി.പി.എം നേതാക്കൾ പിന്തുണയുമായി വീട്ടിലെത്താറുണ്ട്. കേസ് എൻ.ഐ.എയിൽ നിന്നും പൊലീസ് തിരിച്ചെടുക്കണമെന്നും ഇജാസ് ആവശ്യപ്പെട്ടു.
അലെൻറയും ത്വാഹയുടെയും വീട് ഇന്നലെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.