തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെ.പി.സി.സിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി.എഫും കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ്. രാഹുൽ ഗാന്ധി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേരള ഘടകത്തെ തള്ളിയല്ല രാഹുൽ അഭിപ്രായം പറഞ്ഞത്. പ്രാദേശിക വികാരം മാനിച്ച് തീരുമാനമെടുക്കാൻ അവസരം നൽകിയത് അദ്ദേഹത്തിെൻറ ജനാധിപത്യ ബോധമാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തില്‍ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് രണ്ടഭിപ്രായം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയിലും ൈഹകോടതിയിലും സത്യവാങ്മൂലം നല്‍കിയതുമുതല്‍ കോണ്‍ഗ്രസിന് ഒരു അഭിപ്രായം മാത്രമേയുള്ളുയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം എന്നായിരുന്നു ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന. .
ശബരിമല വൈകാരിക വിഷയമാണെന്നാണ് പാർട്ടിയുടെ കേരളാ ഘടകത്തിൻറെ നിലപാട്. പാർട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അവർക്കൊപ്പം നിൽക്കണമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.