തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കാന്‍ സി.പി.എം തന്ത്രം മെനയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീര്‍ഥാടനം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാറിനാവില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇടുതു മുന്നണി സർക്കാർ സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നു. ശബരിമലയില്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല. സർക്കാർ ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്നുവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്തത് ആദ്യമായാണ്. സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ നടത്തിയത് പിടിച്ചുപറിയാണ്. ജീനക്കാരെ തമ്മിലടിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാലറി ചലഞ്ചിലൂടെ ജീവനക്കാരെ രണ്ട് തട്ടിലാക്കി തമ്മിലടിപ്പിക്കുകയാണ് സർക്കാർ. സമ്മതപത്രത്തിനായി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. സാലറി ചലഞ്ച് പിടിച്ചുപറിയാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ സമ്മതിച്ചില്ല. അവർ സുപ്രീംകോടതിയിൽ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരാജയമാണ്. പ്രളയത്തില്‍ പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പതിനായിരം രൂപ കിട്ടാത്ത നിരവധിയാളുകളാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.