മാള വലിയപറമ്പ് രാമവിലാസം എൽ.പി സ്കൂൾ
മാള: വലിയപറമ്പിൽ 90 വർഷം പഴക്കം ചെന്ന രാമവിലാസം എൽ.പി സ്കൂൾ ഈ വർഷവും തുറന്നില്ല. പ്രവർത്തനം നിലച്ച സ്കൂൾ 2021ൽ സർക്കാർ ഏറ്റെടുത്തതായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് പ്രഖ്യാപിച്ചിരുന്നു.ഒന്നാം ക്ലാസിൽ മൂന്ന് വിദ്യാർഥികളും രണ്ട്, മൂന്ന് ക്ലാസുകളിൽ രണ്ടു വീതം കൂട്ടികളും നാലാം ക്ലാസിൽ ഒരു വിദ്യാർഥിയും മാത്രമായി ചുരുങ്ങിയതോടെ സ്കൂൾ അടച്ചുപൂട്ടുകയായിരുന്നു.
അധ്യാപകരുടെ എണ്ണം നാലായും കുറഞ്ഞിരുന്നു. കെ.ജി വിഭാഗത്തിൽ എട്ട് കുട്ടികളുണ്ടായിരുന്നു. രണ്ടേക്കർ കളിസ്ഥലം സ്വന്തമായുള്ള സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യം ഉയർന്നതോടെയാണ് നടപടി ഉണ്ടായത്. മാള പഞ്ചായത്തിലെ 10 മുതൽ 13 വരെയുള്ള നാല് വാർഡുകൾക്കുള്ള ഏക വിദ്യാലയമാണിത്.
എസ്.സി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വലിയപറമ്പിൽ സർക്കാർ എൽ.പി സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. നാട്ടുകാരുടെ മുറവിളിയെ തുടർന്നാണ് പഞ്ചായത്ത് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്.സ്കൂൾ സ്റ്റാഫ് മാനേജ്മെന്റ് സ്കൂളും സ്ഥലവും സർക്കാർ ഏറ്റെടുക്കുന്നതിന് അനുവാദം നൽകി. വർഷം രണ്ട് പിന്നിടുമ്പോഴും സ്കൂൾ സ്വപ്നമായി തന്നെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.