പീരുമേട്: ഹരിത ഫിനാൻസ് നാട്ടുകാരിൽനിന്ന് പിരിച്ചെടുത്തത് 15 ലക്ഷം രൂപ മാത്രമാണെന്നും കോടികളെന്നത് ശരി യല്ലെന്നും കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്ന് മരിച്ച തട്ടിപ്പുകേസ് പ്രതി രാജ്കുമാറിെൻറ കൂട്ടുപ്രതി യും സ്ഥാപനത്തിെൻറ എം.ഡിയുമായിരുന്ന ശാലിനി.
പിരിച്ച പണം മലപ്പുറം സ്വദേശി അഡ്വ. നാസറിെൻറ കൈവശമാെണ ന്നും ഇയാളുടെ സഹായി രാജുവിനും തട്ടിപ്പിൽ ബന്ധമുണ്ടെന്നും ശാലിനി പറഞ്ഞു. നാസറിനെ കണ്ടിട്ടില്ല. രാജുവിനെ കണ്ടാ ൽ തിരിച്ചറിയാം. പിരിച്ച പണം രാജ്കുമാർ മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചപ്പോൾ വാഗമണ്ണിലെ സ്ഥലം വിറ്റ പണം കൈവശമുണ്ടെന്നും ഇത് നൽകാമെന്നും പറഞ്ഞിരുന്നെന്നും ശാലിനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായ ശാലിനി ആറുദിവസത്തിനുശേഷം എത്തി ഏലപ്പാറയിലെ വീട്ടിലാണ് മാധ്യമ പ്രവർത്തകരുമായി സംസാരിച്ചത്.
തിരുവല്ലയിലെ ബന്ധുവീട്ടിലായിരുന്നു താൻ. അപായപ്പെടുത്തുമെന്ന ഭീതികൊണ്ടാണ് വിട്ടുനിന്നത്. ക്രൂരമർദനമാണ് രാജ്കുമാറിനും തനിക്കും ഏൽക്കേണ്ടി വന്നത്. ഒമ്പതു പൊലീസുകാരാണ് മര്‍ദിച്ചത്. പൊലീസുകാരുടേത് കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെയുള്ള പീഡനമായിരുന്നു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയാം. വരുന്ന പൊലീസുകാരെല്ലാവരും പൊലീസ് സ്റ്റേഷനിൽെവച്ച് തല്ലി. ചോരപുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. കുമാറിെൻറ കണ്ണില്‍ എസ്.ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ വനിത പൊലീസുകാർ തന്നെ അടിക്കുകയും ഗീതു തെൻറ രഹസ്യഭാഗത്ത് പച്ചമുളകരച്ച് ഒഴിക്കുകയും ചെയ്തതായും ശാലിനി വെളിപ്പെടുത്തി. എസ്.പിക്കും ഡിവൈ.എസ്.പിക്കുമൊക്കെ വിവരം അറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയർെലസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറയുന്നു.
പണത്തിനു വേണ്ടിയായിരുന്നു ക്രൂരമര്‍ദനം. എസ്.ഐ സാബു ആവശ്യപ്പെട്ട 50,000 രൂപകൊടുക്കും മുമ്പാണ് രാജ്കുമാർ അറസ്റ്റിലായത്. നാട്ടുകാര്‍ ചില്ലറ മർദനമാണ് രാജ്കുമാറിനെതിരെ നടത്തിയത്. എന്നാല്‍, പൊലീസുകാർ കൊല്ലാന്‍ വേണ്ടിത്തന്നെയാണ് മർദിച്ചതെന്നും ശാലിനി പറഞ്ഞു. ബുധനാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ ഹാജരാകാൻ ശാലിനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.