തിരുവനന്തപുരം: തുലാവർഷം ഈ മാസം പകുതിക്ക് ശേഷം എത്താനുള്ള സാധ്യത നിലനിൽക്കെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമാകും. ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
കന്യാകുമാരിക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ തെക്കൻ കേരളത്തിൽ ഞായറാഴ്ച പരക്കെ മഴ ലഭിച്ചു. ചക്രവാതച്ചുഴി പടിഞ്ഞാറോട്ട് നീങ്ങുന്ന സാഹചര്യത്തിൽ അടുത്ത രണ്ടുദിവസം കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒക്ടോബർ 16ന് കേരള തീരത്ത് രൂപംകൊള്ളാനിടയുള്ള ന്യൂനമർദത്തിന് മുന്നോടിയായാണ് കന്യാകുമാരിക്ക് സമീപം ചക്രവാതച്ചുഴി രൂപംകൊള്ളുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.