പള്ളിക്കലിൽ തകർന്ന വീട്, മരിച്ച കുട്ടികൾ
മലപ്പുറം: പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. റിസ്വാന (എട്ട്), റിൻസാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ മതാവിന്‍റെ വീടാണിത്.
കനത്ത മഴയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് അപകടം. വീടിന് സമീപത്തെ മതിൽക്കെട്ട് തകർന്നാണ് അപകടം. മറ്റൊരു വീടിന്‍റെ നിർമാണം ഇതിന് മുകളിൽ നടക്കുന്നുണ്ട്. ഇതിന്‍റെ ചുറ്റുമതിൽ തകർന്ന് വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത് കല്ലുകൾ വന്ന് പതിച്ചു. മണ്ണിനടിയിൽനിന്നാണ് കുട്ടികളെ പുറത്തെടുത്തത്.
കുട്ടികളുടെ ഉമ്മയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരും വീട്ടിലുണ്ടായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വീടിന് സമീപത്തെ വയലിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ കൊണ്ടോട്ടി നഗത്തിലും വെള്ളക്കെട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ ഇന്നലെ തിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.