തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 29 മുതൽ ജൂൺ നാല് വരെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. മേയ് 29 മുതൽ ജൂൺ നാല് വരെ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 60.6 മില്ലിമീറ്ററാണ്.
എന്നാൽ ഈവർഷം 146.8 മില്ലിമീറ്റർ ആയി ഉയരുമെന്നാണ് പ്രവചനം. അതായത് സാധാരണ മഴയേക്കാൾ 142 ശതമാനം അധികമഴയാണ് ഏഴ് ദിവസത്തിനുള്ളിൽ പെയ്തിറങ്ങുക. ജൂൺ അഞ്ചോടുകൂടി കേരളത്തിൽ കാലവർഷമെത്തുമെന്നാണ് പ്രവചനം. 21ന് തിരുവനന്തപുരത്തെ നെടുമങ്ങാട്ട് പെയ്ത 223.8 മി.മീറ്റർ മഴ സമ്മാനിച്ചത് പ്രളയതുല്യ അന്തരീക്ഷമാണ്. ജൂൺ 18 വരെ ഇത്തരത്തിൽ ശക്തമായ മഴ പലയിടങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.