കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാ നാര്ഥിയുമായ രാഹുൽ ഗാന്ധി പ്രചാരണത്തിന് ബുധനാഴ്ച എത്തും. കണ്ണൂര്‍ സ ാധു ഓഡിറ്റോറിയത്തിലെ യോഗത്തിനുശേഷം ഹെലികോപ്ടറിൽ രാവിലെ 9.50ഓ ടെ മാനന്തവാടി തിരുനെല്ലി ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിൽ ഇറങ്ങും.
തുടര്‍ന്ന് 10.30 വരെ തിരുനെല്ലി ക്ഷേത്രദര്‍ശനവും പി താവിനായി ബലിതര്‍പ്പണവും നടത്തും. 11ന് ബത്തേരിയിലെത്തി സെൻറ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഉച്ചക്ക് 1.10ന് തിരുവമ്പാടി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടർന്ന് 2.40ന് വണ്ടൂരിലെ പൊതുസമ്മേളനത്തിലും സംസാരിക്കും. വൈകീട്ട് 4.10ന് തൃത്താലയിലെ പൊതുസമ്മേളനശേഷം 5.10ഓടെ കോയമ്പത്തൂര്‍ വഴി ഡല്‍ഹിക്ക് തിരിക്കും. പ്രിയങ്കാ ഗാന്ധി 20, 21 തീയതികളില്‍ വയനാട് മണ്ഡലത്തില്‍ പ്രചാരണം നടത്തും.
രാഹുലിെൻറ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. കാല്‍ലക്ഷം പേര് ബത്തേരിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുനെല്ലിയിലും ബത്തേരിയിലും കനത്ത സുരക്ഷയുണ്ട്.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ രാഹുലിനെ അനുഗമിക്കും. മണ്ഡലത്തിൽ രാഹുലിെൻറ അവസാന പ്രചാരണ പരിപാടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.