കോട്ടയം: ക്രൂര റാഗിങ്ങിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ 13ാം നമ്പർ മുറിയിൽനിന്ന് കോമ്പസും ഡംബലും ചെറിയ കത്തിയും കരിങ്കല്ലുകളും കണ്ടെടുത്തു.
തെളിവുശേഖരണത്തിന്റെ ഭാഗമായിരുന്നു പരിശോധന. ഈ മുറിയിൽവെച്ചാണ് പ്രതികൾ വിദ്യാർഥിയെ കോമ്പസ് കൊണ്ട് കുത്തി രസിച്ചത്.
വേദനിച്ച് കരഞ്ഞപ്പോൾ സ്വകാര്യഭാഗത്ത് ഒന്നിനുമുകളിൽ ഒന്നായി ഡംബൽ കയറ്റിവെച്ചു. കൂടുതല്‍പേർ റാഗിങ്ങിനിരയായോ എന്നറിയാൻ മറ്റ് വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
മൂന്നുമാസം നീണ്ട റാഗിങ് അറിഞ്ഞില്ലെന്ന അധികൃതരുടെ വാദം വിശ്വസിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. പ്രതികളെ പേടിച്ചാണ് ആരും പുറത്തുപറയാത്തതെന്നാണ് മറ്റ് വിദ്യാർഥികളും അധ്യാപകരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.