കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ

വലിച്ചിഴച്ചു കൊണ്ടുപോയി കഴുത്തിന്റെയും തലയുടെയും പിൻഭാഗം ഭക്ഷിച്ചു; കടുവയിൽ നിന്ന് രാധ നേരിട്ടത് ക്രൂരമായ ആക്രമണം

മാനന്തവാടി: വയനാട്ടിലെ പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. താൽകാലിക ​വനംവകുപ്പ് വാച്ചറുടെ ഭാര്യയായ രാധയാണ് കൊല്ലപ്പെട്ടത്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കാപ്പി പറിക്കാനായി എത്തിയപ്പോഴാണ് ഈ 47കാരിയെ കടുവ ആക്രമിച്ചത്. ​കടുവയിൽ നിന്ന് അതിക്രൂരമായ ആക്രമണമാണ് രാധ നേരിട്ടത്.

കടുവ രാധയെ 100 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. അവരുടെ തലയുടെയും കഴുത്തിന്റെയും പിൻഭാഗം നരഭോജി കടുവ ഭക്ഷിച്ച നിലയിലാണ്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.

കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധം തുടരുന്ന നാട്ടുകാരുടെ ആവശ്യം. വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും പിടികൂടിയ കടുവയെ വനത്തിലേക്ക് തുറന്നുവിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ അറിയിച്ചു. അതിനിടെ കടുവയെ വെടിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. അച്ചപ്പനാണ് മരിച്ച രാധയുടെ ഭർത്താവ്. അനീഷ, അജീഷ് എന്നിവർ മക്കളാണ്.

Tags:    
News Summary - Radha faced brutal attack from tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.