തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ്ടു രണ്ടാം പാദവാർഷിക ഹിന്ദി പരീക്ഷ മാറ്റി. പകരം പരീക്ഷ ജനുവരി അഞ്ചിന് ഉച്ചക്ക് ശേഷം നടത്തുമെന്ന് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ സ്കൂളിൽ രണ്ട് ദിവസം മുമ്പ് പരീക്ഷ ചോദ്യപേപ്പർ പാക്കറ്റ് മാറി പൊട്ടിച്ചതോടെയാണ് ഹിന്ദി ചോദ്യങ്ങൾ പുറത്തായത്. ചോദ്യപേപ്പർ വിദ്യാർഥികൾക്ക് നൽകിയ ശേഷം അബദ്ധം മനസ്സിലായതോടെ ഉടൻതന്നെ തിരികെ വാങ്ങിയിരുന്നു. എന്നാൽ, ചോദ്യപേപ്പർ വിദ്യാർഥികളുടെ കൈവശമെത്തിയ സാഹചര്യത്തിൽ പരീക്ഷ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ചോദ്യം ചോർന്നതോടെ പുതിയ ചോദ്യം തയാറാക്കി 1,17,000 ചോദ്യപേപ്പർ അച്ചടിക്കേണ്ട സാഹചര്യമാണ്. ഇതിന് വരുന്ന ചെലവ് വീഴ്ച വരുത്തിയ സ്കൂളിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. ഇതിനായി സ്കൂളിന് നോട്ടീസ് നൽകുമെന്ന് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.