ചങ്ങനാശ്ശേരി: പുതുജീവന്‍ ട്രസ്റ്റ് മാനസിക ചികിത്സകേന്ദ്രത്തിലെ അന്തേവാസികളുട െ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുന്നു. ഇതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ ബന്ധുക്കളെത്തി വീടുകളിലേക്ക് കൊണ്ടുപോയി തുടങ്ങി. 71 രോഗികളാണ് സൈക്യാട്രി, ഡിഅഡിക്ഷന്‍ വിഭാഗങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ സൈക്യാട്രി വിഭാഗത്തിലെ 10 പേരില്‍ മൂന്നുപേര്‍ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു. ഏഴുപേര്‍ ആശുപത്രികളില്‍ ചികിത്സയിലുമാണ്. മരണകാരണം വൈറസ് ബാധയോ പകര്‍ച്ചവ്യാധിയോ അല്ലെന്ന് പരിശോധനഫലങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രിയിൽനിന്ന് പരിസരമലിനീകരണമുണ്ടെന്നും രോഗികൾക്ക് ക്രൂരമായി മര്ദനമേൽക്കുന്നുവെന്നും നാട്ടുകാര്‍ വ്യാപക പരാതി ഉയര്‍ത്തിയിരുന്നു. ചികിത്സയില്‍ കഴിയുന്ന രോഗികളും മര്‍ദനമേൽക്കുന്നതായി പരാതി പറയുന്നുണ്ട്. മാനസിക ആരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് ജീവനക്കാരില്‍നിന്ന് മാനസിക പീഡനം ഏല്ക്കുന്നതായും പരാതിയുണ്ട്.
ഇത് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും പകര്‍ച്ച വ്യാധികള്‍ കണ്ടെത്താത്തതിനാല്‍ രോഗികള്‍ക്ക് നല്കിയ മരുന്നുകൾ അമൃത ആശുപത്രിയിലും തിരുവനന്തപുരം റീജനല്‍ ആശുപത്രിയിലും രാസപരിശോധനക്ക് അയച്ചിരിക്കുകയാണെന്നും ജില്ല മെഡിക്കല്‍ ഓഫിസറും തഹസില്‍ദാറും അറിയിച്ചു. ആരോഗ്യവകുപ്പ് നിർദേശപ്രകാരം എ.ഡി.എം തെളിവെടുപ്പ് നടത്തിയതിെൻറ റിപ്പോര്‍ട്ടും ഉടന്‍ കലക്ടര്‍ക്ക് കൈമാറും. ചികിത്സാപ്പിഴവാണ് അന്തേവാസികളുടെ മരണകാരണമെന്ന ആരോപണമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി അടുത്ത ദിവസം പുതുജീവന്‍ ട്രസ്റ്റില്‍ പരിശോധനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.