ചങ്ങനാശ്ശേരി: പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി അടച്ചുപൂട്ടാൻ ശിപാര്‍ശ ചെയ്ത് ആരോഗ ്യ വകുപ്പ്. ആശുപത്രിക്ക് സ്റ്റോപ് മെമ്മോ നല്കാന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത് ത് നല്കി. ആശുപത്രിയിലെ ശുചിത്വ സംവിധാനം കാര്യക്ഷമമല്ലെന്ന് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നുള്ള മെഡിക്കല്‍ സംഘവും കറുകച്ചാലില്‍നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരടങ്ങിയ സംഘവും ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയുടെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.
2019-2020ല്‍ ആരോഗ്യ വകുപ്പ് പുതുജീവന്‍ ട്രസ്റ്റിന് നല്കിയ ശുചിത്വ സര്‍ട്ടിഫിക്കറ്റിെൻറ കാലാവധി ഈ മാര്‍ച്ച് വരെയായിരുന്നു. പരിശോധനയില്‍ ശുചിത്വ സംവിധാനം കാര്യക്ഷമമല്ലെന്ന് തെളിഞ്ഞതോടെയാണ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്. എന്നാല്‍, പഞ്ചായത്ത് ലൈസന്‍സ് നൽകാത്ത സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകാന് കഴിയില്ലെന്നാണ് പായിപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. ഇതിനാല്‍ ആരോഗ്യ വകുപ്പ് നല്കിയ ശിപാര്‍ശ കത്ത് പഞ്ചായത്ത് ജില്ല കലക്ടർക്ക് കൈമാറുമെന്ന് പ്രസിഡൻറ് സ്വപ്ന ബിനു പറഞ്ഞു.
കെട്ടിടം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതിനെതിരെ ഒരു വര്‍ഷം മുമ്പ് ട്രസ്റ്റ് ഡയറക്ടര്‍ക്ക് പഞ്ചായത്ത് കത്ത് നല്‍കിയെങ്കിലും ഇതിനെതിരെ ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയാണ് സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ആശുപത്രിയിലെ അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ച് ചങ്ങനാശ്ശരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാറിെൻറ മേല്‍നോട്ടത്തില്‍ തൃക്കൊടിത്താനം സി.ഐ സാജു വര്‍ഗീസ് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.