കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി കൊടുവള്ളി സ്വദേശി അബുലൈസിനുവേണ്ടി ഇടതു സ്വതന്ത്ര എം.എൽ.എമാർ ഇടപെട്ട വിവരങ്ങൾ പുറത്ത്. അബുലൈസിനെതിരെ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) ചുമത്തിയ കൊഫെപോസ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖും കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീമും ആഭ്യന്തരവകുപ്പിന് കത്തെഴുതിയ വിവരങ്ങളാണ് പുറത്തുവന്നത്.
2017 ജൂലൈയിൽ നൽകിയ കത്തിലെ ആവശ്യം ആഗസ്റ്റിൽ ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു. കൊഫെപോസ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബുലൈസിെൻറ പിതാവ് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് ഇരുവരും കത്ത് നൽകിയത്. ഒളിവിലുള്ള പ്രതിക്കെതിരെ കൊഫെപോസ ചുമത്തി ഒരു വർഷമായതിനാൽ ചാർജ് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ അഭ്യർഥന. എന്നാൽ, പ്രതി പിടിക്കപ്പെടുന്നത് മുതലാണ് ഒരുവർഷത്തെ കരുതൽതടങ്കൽ ബാധകമാവുക എന്നത് മുൻനിർത്തിയാണ് ആഭ്യന്തര വകുപ്പ് എം.എൽ.എമാരുടെ ആവശ്യം തള്ളിയത്.
വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ അബുലൈസ് കഴിഞ്ഞ ആഗസ്റ്റ് 25ന് തൃശൂരിൽ കല്യാണവിരുന്നിൽ പെങ്കടുക്കുന്നതിനിടെയാണ് ഡി.ആർ.െഎയുടെ പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിദേശത്തുനിന്ന് കാഠ്മണ്ഡു വഴിയാണ് ഇന്ത്യയിലെത്തിയത്. കേസിൽ നാലാം പ്രതിയായ അബുലൈസ് പൂജപ്പുര സെൻട്രൽ ജയിലിലാണുള്ളത്.
2013 നവംബര്‍ എട്ടിന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ആറു കിലോഗ്രാം സ്വര്‍ണം ഡി.ആർ.ഐ പിടികൂടിയതോടെയാണ് അബുലൈസ് ഉൾപ്പെടുന്ന സംഘത്തിെൻറ സ്വർണക്കടത്ത് പുറത്തുവന്നത്. അന്ന് അറസ്റ്റിലായ തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപള്ളി സ്വദേശിനിയും എയര്‍ഹോസ്റ്റസുമായ ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരെ ചോദ്യംചെയ്തപ്പോൾ ഷഹബാസ്, അബുലൈസ്, നബീല്‍ അബ്ദുൽ ഖാദര്‍ തുടങ്ങിയവരുടെ പങ്ക് വ്യക്തമാവുകയായിരുന്നു. സംഘം മൊത്തം 39 കിലോ സ്വർണം കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അബുലൈസിെൻറ പിതാവ് നൽകിയ നിവേദനം സർക്കാറിലേക്ക് കൈമാറുകയാണ് ചെയ്തതെന്ന് എം.എൽ.എമാർ
കോഴിക്കോട്: കൊഫെപോസ ഒഴിവാക്കാൻ കോടതിയിൽ നേരിട്ട് അപേക്ഷ നൽകിയതിനു പിന്നാലെ അബുലൈസിെൻറ പിതാവ് തങ്ങൾക്ക് നൽകിയ നിവേദനം സർക്കാറിലേക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും മറ്റ് ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും എം.എൽ.എമാരായ പി.ടി.എ. റഹീമും കാരാട്ട് റസാഖും ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരാൾ നിവേദനം തരുേമ്പാൾ അത് ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറുകയെന്ന ഉത്തരവാദിത്തം ജനപ്രതിനിധിയെന്ന നിലയിൽ നിർവഹിക്കുകയാണ് ചെയ്തത്. മുൻ സർക്കാറിെൻറ കാലത്തും പിതാവ് നിവേദനം നൽകിയത് സർക്കാറിലേക്ക് അയച്ചിരുന്നു. രണ്ടുതവണയും ഇത് തള്ളുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.