തൃശൂർ: കേരളം വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുേമ്പാൾ ഒാവർഡ്രാഫ്റ്റ് എടുക്കുന്നതിനുള്ള ഒരുവഴി അടയുന്നു. ദേശീയ സമ്പാദ്യ പദ്ധതി ഉൾെപ്പടെ പോസ്റ്റോഫിസുകളിലൂടെ നടത്തുന്ന ധനകാര്യ ഇടപാടുകൾ സ്വകാര്യബാങ്കുകൾക്ക് പങ്കുവെക്കുന്നത് മൂലം കുറഞ്ഞ പലിശയിൽ ഒ.ഡി എടുക്കുന്നതിനുള്ള അവസരമാണ് സംസ്ഥാന സർക്കാറിന് നഷ്ടമാവുന്നത്. എന്നാൽ ഇതിെനതിരെ ചെറുവിരൽ അനക്കാൻ സർക്കാർ മുന്നോട്ടുവന്നിട്ടില്ല.
ദേശീയ സമ്പാദ്യ പദ്ധതിയിൽ നിന്നും 80 ശതമാനം വരെ സംസ്ഥാന സർക്കാറിന് ഒാവർഡ്രാഫ്റ്റ് എടുക്കാം. കേന്ദ്രവും സംസ്ഥാനവും തമ്മിലെ ധാരണ അനുസരിച്ച് കുറഞ്ഞ പലിശ നൽകിയാൽ മതി. മാത്രമല്ല ഒരു സാമ്പത്തിക വർഷം നിക്ഷേപകർ പിൻവലിച്ചതിനുശേഷമുള്ള മിച്ചനിക്ഷേപം ദീർഘകാല വായ്പയായും ഉപയോഗിക്കാം. എന്നാൽ ഇൗ നിക്ഷേപം പൊതു-സ്വകാര്യ ബാങ്കുകളിൽ എത്തിയാൽ പിന്നെ സർക്കാറിന് കടം കിട്ടാൻ പ്രായാസമാണ്. ഇതോടെ കേരളത്തിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിന് ഉപയോഗിക്കാൻ കഴിയാതെ വരും.
സംസ്ഥാനത്തിന് ഏറെ ഗുണകരമായതിനാൽ ദേശീയ സമ്പാദ്യ പദ്ധതി പരിപോഷിപ്പിക്കുന്ന പരിപാടികൾ സംസ്ഥാന സർക്കാറുകൾ നടത്തിയിരുന്നു. ജില്ല ആസ്ഥാനങ്ങളിൽ ജില്ല സേവിങ്സ് ഒാഫിസറെ നിയോഗിച്ച് നിക്ഷേപതുക വർധിപ്പിക്കുന്നതിന് കർമപദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ജനത്തിനെ ആകർഷിക്കുന്നതിന് സമ്മാനപദ്ധതികൾ വരെ നടപ്പാക്കിയിരുന്നു. ദേശീയ സമ്പാദ്യ പദ്ധതി ഏജൻറുമാർക്ക് കമീഷൻ നൽകുന്നതും സംസ്ഥാന സർക്കാറാണ്. ഇതൊക്കെയാണെങ്കിലും സംസ്ഥാനം പുതിയ ഉത്തരവിനെതിരെ മൗനം പാലിക്കുന്നുവെന്നതാണ് വിചിത്രം.
സേവനമേഖലയിൽ പോസ്റ്റോഫിസുകളെ പിടിച്ചുനിർത്തുന്നത് വിവിധ നിക്ഷേപ പദ്ധതികൾ അടക്കമുള്ള ധനകാര്യ ഇടപാടുകളായിരുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതൽ നിക്ഷേപ പ്രവർത്തനങ്ങൾ തപാൽ വകുപ്പ് നടത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം ധനകാര്യ വകുപ്പിെൻറ കീഴിൽ പത്തിലധികം സാമ്പത്തിക ഇടപാടുകളാണ് താപാൽ വകുപ്പ് നേരിട്ട് നടത്തുന്നത്. സമീപകാലത്ത് ധനകാര്യ ഇടപാടുകൾ സ്വകാര്യബാങ്കുകൾക്ക് അടക്കം പങ്കുവെച്ചത് പോസ്റ്റോഫിസുകളെ ഇല്ലാതാക്കുന്നതിനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കത്തയക്കലും അനുബന്ധ പ്രവർത്തനങ്ങളും തപാൽ വകുപ്പിന് ലാഭകരമല്ല. ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത് ധനകാര്യ ഇടപാടുകളിൽ നിന്നും ലഭിക്കുന്ന ലാഭത്തിലൂടെയാണ്. ഏതാണ്ട് 50 ശതമാനം വരുമാനവും ഇൗ മേഖലയിൽനിന്നാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.