തിരുവനന്തപുരം: മന്ത്രിമാരുടെ ൈപ്രവറ്റ് സെക്രട്ടറിമാരുടെ യോഗം എ.കെ.ജി സെൻററിൽ വിളിച്ചുചേർത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. സർക്കാർ സർവിസിൽനിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരും മന്ത്രിമാർ നേരിട്ട് നിയമിക്കുന്നവരുമായ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 2 (ബി) യിലെ നിർവചനത്തിൽ വരും. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫായാൽ സർവിസിൽനിന്ന് വന്നവരല്ലെങ്കിൽപോലും പെരുമാറ്റച്ചട്ടം പാലിക്കണം.
സി.പി.എം സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുത്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടി ഒാഫിസിൽ വിളിച്ചുവരുത്തി ശാസിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് മുഖ്യമന്ത്രിയാണ്. ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടി ഓഫിസിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ച മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും േപ്രമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.