കൊലക്കേസ് പ്രതി ജയിൽ ചാടി; രക്ഷപ്പെട്ടത് ജീവപര്യന്തം തടവിനിടെ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുകുടി സ്വദേശി ജാഹിർ ഹുസൈൻ ആണ് രക്ഷപ്പെട്ടത്. ജയിൽ വളപ്പിലെ അലക്കു കേന്ദ്രത്തിൽ നിന്നാണ് പ്രതി കടന്നു കളഞ്ഞത്.

രാവിലെ ഒമ്പതരയോടെയാണ് രണ്ടു തടവുകാരെ ജയിൽ വാർഡൻ വളപ്പിലെ അലക്കു കേന്ദ്രത്തിൽ ജോലിക്കായി എത്തിച്ചത്. തുടർന്ന് മറ്റ് ആവശ്യങ്ങൾക്കായി വാർഡൻ ജയിലിലേക്ക് മടങ്ങിയ സമയത്താണ് സെൻട്രൽ ജയിലിലെ മതിലില്ലാത്ത ഭാഗത്തു കൂടി പ്രതി രക്ഷപ്പെട്ടത്.

അലക്കു കേന്ദ്രത്തിൽ നിന്നും എടുത്ത ഷർട്ട് റോഡിൽവെച്ച് ധരിക്കുന്നതും തുടർന്ന് ഒാട്ടോയിൽ കയറി പ്രതി രക്ഷപ്പെടുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്. തൈക്കാട്ടേക്ക് ആദ്യം പോയ പ്രതി പിന്നീട് അവിടെ നിന്ന് നടന്ന് തമ്പാന്നൂർ ബസ്റ്റാന്‍റിൽ എത്തുകയും കളയിക്കാവിള ഭാഗത്തേക്ക് പോകുന്ന ബസിൽ കറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സെല്ലിന് പുറത്തിറക്കിയ ശേഷമാണ് തടവുപുള്ളിയെ കാണാതായതെന്ന് അധികൃതർ പറയുന്നു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ജയിൽ അധികൃതരും പൊലീസുകാരും അറിയിച്ചു.

2015ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിർ ഹുസൈൻ. തൂത്തുകുടിയിൽ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടർന്നാണ് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പ്രവേശിപ്പിച്ചത്. 

Tags:    
News Summary - Prisoner Escaped from Poojappura Central Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.