പാലക്കാട്: ഗവ. മെഡിക്കൽ കോളജിലെ ചടങ്ങിന് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി കോളജ് പ്രിൻസിപ്പൽ. ബിനീഷ് ബാസ്റ്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചത് അറിഞ്ഞിട്ടില്ലെന്നാണ് പ്രിൻസിപ്പൽ ടി.ബി. ഗുലാസിന്‍റെ വാദം.
ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് പൊലീസിനെ വിളിക്കുമെന്ന് താൻ പറഞ്ഞതെന്നും പ്രിൻസിപ്പൽ പറയുന്നു.
ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥി ആണെന്നാണ് പിന്നീട് ടി.വിയിൽ കണ്ടത്. താൻ അറിയാതെ ഇതെവിടുന്നു വന്നു പെട്ടെന്നൊരു മുഖ്യാതിഥിയെന്നും പ്രിൻസിപ്പൽ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ യൂനിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിനീഷ് ബാസ്റ്റിനെ വേദിയിൽ കയറാൻ അനുവദിക്കാതെ അപമാനിച്ചത്. ബിനീഷ് ബാസ്റ്റിനൊപ്പം വേദിയിൽ ഇരിക്കില്ലെന്ന് ചടങ്ങിലെ മറ്റൊരു അതിഥിയായ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ നിലപാടെടുക്കുകയായിരുന്നു. തുടർന്ന് ബിനീഷ് ബാസ്റ്റിൻ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.