തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നത് അവരുടെ ദീനരോദനം കേട്ടിട്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാട്ടുകാരും പ്രവാസി മലയാളികളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കിൽ അത് നടക്കില്ലെന്നും വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
അപ്രായോഗിക നിബന്ധനകൾ ഏർപ്പെടുത്തി പ്രവാസികളുടെ യാത്ര മുടക്കുന്നതിനു പകരം പ്രായോഗിക നിർദേശങ്ങൾ ജാഗ്രതയോടെ നടപ്പാക്കി എത്രയും വേഗം മടക്കിക്കൊണ്ടുവരണം. സർട്ടിഫിക്കറ്റിെൻറ പേരിൽ പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടരുത്. ഒരു വിമാനത്തില്‍ ഒരാള്‍ക്കെങ്കിലും കോവിഡുണ്ടെങ്കില്‍ ആ വിമാനത്തിലെ എല്ലാവര്ക്കും പകരുമെന്ന സർക്കാർവാദം ശരിയായിരുന്നെങ്കില്‍ ഇവിടെ വന്ന 75,000 പേര്‍ക്കും രോഗം പകരേണ്ടതായിരുന്നു.
ജാഗ്രത പുലര്‍ത്തി ആളുകളെ കൊണ്ടുവന്നാല്‍ പ്രശ്നമുണ്ടാകിെല്ലന്നതിന് ളിവാണിത്. മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്നവരിലും കോവിഡ് ഉണ്ടാകുന്നുണ്ടെങ്കിലും ഗള്‍ഫിൽനിന്ന് വരുന്നവര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.