പോളിങ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 1670 സെക്ടറൽ ഓഫിസർമാരും 33,710 പ്രിസൈഡിങ ് ഓഫിസർമാരുമുണ്ട്. സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. 257 സ്ട്രോങ് റൂമുക ളാണുള്ളത്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും.
57 കമ്പനി കേന്ദ്ര സേനയെയാണ് കേ രളത്തിൽ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. സ്ട്രോങ് റൂമുകൾക്ക് 12 കമ്പനി സി.ആർ.പി.എഫ് സുരക്ഷ ഒരുക്കും. കൂടുതൽ സേനയെ ഇതിനായി വേണ്ടിവരുമെന്നും മൂന്നു നിര സുരക്ഷയാണ് ഒരുക്കുകയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. ഒരു നിയമസഭ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിൽ വിവിപാറ്റ് എണ്ണും.
15 ലക്ഷം ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചു
ഹരിതചട്ടം പാലിക്കുന്നതിെൻറ ഭാഗമായി തെരഞ്ഞെടുപ്പ് ചട്ടം നിലവിൽവന്ന മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിങ്സുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സി വിജിൽ ആപ് വഴി ലഭിച്ചത്.
രാജ്യത്ത് സി വിജിൽ ആപ് കൂടുതൽ ഉപയോഗിച്ചത് കേരളത്തിലാണ്. വിവിധ സ്ക്വാഡുകളുടെ പരിശോധനയിൽ 31 കോടി രൂപയുടെ സാധനങ്ങൾ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉൽപന്നങ്ങളും മൂന്ന് കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മുതൽ 48 മണിക്കൂർ സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.