രോഗം മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായില്ല; സസ്പെൻഷനിലായ പൊലീസുകാരൻ മരിച്ച നിലയിൽ

കൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിയാതിരുന്നതിനെത്തുടർന്ന് സസ്പെൻഷനിലായ പൊലീസുകാരനെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസറും മേത്തല ആനാപ്പുഴ കൈമാപറമ്പിൽ രാജെൻറ മകനുമായ രാജീവിനെയാണ് (34) വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസികാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എത്തിയിരുന്നില്ല. തുടർന്ന് സസ്പെൻറ് ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസ് കൺട്രോൾ റൂം അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു. പിന്നീട് ആനാപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തൃശൂർ റൂറൽ എസ്.പി വിജയകുമാർ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. ഭാര്യയും നാലര വയസ്സായ മകനുമുണ്ട്.

Tags:    
News Summary - police death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.