ആനക്കര (പാലക്കാട്): 'ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസ'കാരൻ മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം സ്വന്തം. കവിയുടെ വീടായ 'ദേവായന'ത്തിെൻറ തിരുമുറ്റത്ത് തയാറാക്കിയ വേദിയില്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പുരസ്കാരം സമ്മാനിച്ചു. നാളുകളായി പുരസ്കാര സമര്‍പ്പണത്തിെൻറ മുന്നൊരുക്കത്തിലായിരുന്നു അമേറ്റിക്കര ഗ്രാമവും കവിയുടെ കുടുംബവും.
മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. സ്വയമെരിഞ്ഞ് മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുന്ന അതുല്യപ്രതിഭയാണ് അക്കിത്തമെന്ന് പിണറായി അഭിപ്രായപ്പെട്ടു. ജ്ഞാനപീഠ പുരസ്കാര ജേതാവും സെലക്ഷന് കമ്മിറ്റി ചെയര്‍പേഴ്സണുമായ പ്രതിഭാറായ്, ഭാരതീയ ജ്ഞാനപീഠം ഡയറക്ടര്‍ മധുസൂദന്‍ ആനന്ദ്, ജ്ഞാനപീഠ ജേതാവും നാട്ടുകാരനുമായ എം.ടി. വാസുദേവന്‍ നായര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ ഓണ്‍ലൈനിൽ സംസാരിച്ചു.
അക്കിത്തത്തിെൻറ സചിത്ര ജീവചരിത്ര ഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്തു. ജ്ഞാനപീഠ സമിതി പി.ആര്.ഒ ദേബബ്രത ഗോസ്വാമി, വി.ടി. ബല്‍റാം എം.എല്‍.എ, ജില്ല കലക്ടര്‍ ഡി. ബാലമുരളി, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്, സെക്രട്ടറി കെ.പി. മോഹനന്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്. സദാശിവൻ നായര്‍, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സിന്ധു, മാടമ്പ് കുഞ്ഞുക്കുട്ടന്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, വി.ടി. വാസുദേവന്‍, പ്രഭാവർമ, പ്രഫ. എം.എം. നാരായണന്, ആലങ്കോട് ലീലാകൃഷ്ണന്, പി.പി. രാമചന്ദ്രൻ, പി. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.