കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനെൻറ മകൻ ജൂലിയസ് നികിതാസ്, ഭാര്യ സാനിയോന മനോമി എന്നിവരെ ആക്രമിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കക്കട്ടിൽ കുളങ്ങര കല്ലൂപറമ്പത്ത് അശ്വിൻ (21), അമ്പലക്കുളങ്ങര മീത്തലെ കരിമ്പാച്ചേരി ശ്രീജു (30) എന്നിവരാണ് ഉച്ചക്ക് ശേഷം അറസ്റ്റിലായത്. കേസിൽ പ്രതിയായ നെട്ടൂർ സ്വദേശി സുധീഷിനെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 11ഓടെ കോഴിക്കോട്ടു നിന്ന് കക്കട്ടിലെ വീട്ടിലേക്ക് വരുന്നതിനിടെ അമ്പലകുളങ്ങരയിൽവെച്ചാണ് ഇവർക്കെതിരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വലിച്ചിറക്കി മർദിക്കുകയായിരുന്നു. നികിതാസിന് മുഖത്ത് സാരമായി പരിക്കേറ്റു. സാനിയോക്ക് നെഞ്ചിൽ ചവിട്ടേറ്റു. കാൽമുട്ടിനും പരിക്കുണ്ട്. പിന്നീട് ഇവരെ വിദഗ്ധ ചികിൽസക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയും ആക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.