തിരുവനന്തപുരം: േകാവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തരിൽന ിന്ന് പ്ലാസ്മ ശേഖരിച്ചുള്ള പരീക്ഷണത്തിന് സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങൾക്ക് െഎ.സി.എം.ആർ അനുമതി. രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആൻറിബോഡി ഉപയോഗിച്ചുള്ള പരി ശോധന-ചികിത്സാരീതിയാണിത്. റാപ്പിഡ് ആൻറിബോഡി ടെസ്റ്റ് കിറ്റ് വികസിപ്പിക്കാൻ നേരത്തേ ശ്രീചിത്രക്ക് പ്ലാസ്മ പരിശോധനക്ക് അനുമതി നൽകിയിരുന്നു. െഎ.സി.എം.ആർ അനുമതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളജുകളിൽ കൂടി പരീക്ഷണം വ്യാപിപ്പിക്കാനാണ് ആലോചന.
വൈറസ് ശരീരത്തിനുള്ളിൽ എത്തിയാൽ ദിവസങ്ങൾക്കകം ശരീരം ഇതിനെതിരെ ആൻറിബോഡികൾ നിർമിച്ചുതുടങ്ങും. രോഗമുക്തമായാലും ഇൗ ആൻറിബോഡികൾ രക്തത്തിൽ ശേഷിക്കും. വൈറസ് വീണ്ടും ബാധിക്കാതിരിക്കാനുള്ള പ്രതിരോധമൊരുക്കുന്നത് ഇൗ ആൻറിബോഡികളാണ്. പ്ലാസ്മയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഇവയെ അടിസ്ഥാനപ്പെടുത്തി രോഗനിർണയത്തിനും ചികിത്സക്കുമുള്ള പരീക്ഷണത്തിനാണ് അനുമതിയായത്.ചികിത്സ അവസാനിപ്പിച്ച് രണ്ടാഴ്ചക്കുശേഷം പ്ലാസ്മ ശേഖരിക്കും. ഈ പ്ലാസ്മയിലെ ആൻറിബോഡി മറ്റു രോഗികളിൽ ചികിത്സക്കുവേണ്ടി ഉപയോഗിക്കുന്നതും പരീക്ഷണലക്ഷ്യമാണ്. പരീക്ഷണം വിജയിച്ചാലും ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ, എത്തിക്സ് കമ്മിറ്റി എന്നിവയുടെ അനുമതിയോടെ മാത്രമേ ചികിത്സക്കായി ഉപയോഗിക്കാനാകൂ.
ആൻറിേബാഡികൾ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് കിറ്റുകൾ വികസിപ്പിക്കാനായാൽ സാമ്പിൾ പരിശോധന വേഗത്തിലാക്കാൻ കഴിയും. കോവിഡ് മുക്തരായ നാലുപേരിൽനിന്ന് പ്ലാസ്മ ശേഖരിക്കാനാണ് ശ്രീചിത്രയിലെ ത്രോംബോസിസ് റിസർച് വിഭാഗത്തിന് അനുമതി നൽകിയത്. ശ്രീചിത്രയിലെ എത്തിക്സ് കമ്മിറ്റി അനുമതിയോടെ മാത്രമേ പരീക്ഷണം നടത്താവൂ എന്നാണ് സർക്കാർ നിബന്ധനകളിലൊന്ന്. സംരംഭത്തിലെ മുഖ്യ പങ്കാളി സംസ്ഥാന ആരോഗ്യവകുപ്പായിരിക്കും. പരീക്ഷണം വിജയത്തിലെത്തിയാൽ റാപ്പിഡ് ടെസ്റ്റ് കിറ്റിെൻറ മറ്റുതരത്തിലുള്ള വാണിജ്യ നടപടികൾ സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചേ തീരുമാനിക്കാകൂവെന്നും സർക്കാർ വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.