തിരുവനന്തപുരം: പ്രവാസി വ്യവസായിയായ സാജെൻറ ആത്മഹത്യയില്‍ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. പ്രതിപക്ഷം പറഞ്ഞത് കൊണ്ട് ഒരാൾ കുറ്റവാളിയാകില്ല. പൂർണമായ അന്വേഷണ റിപ്പോർട്ട് വന്നാൽ പ്രതിപക്ഷത്തിന് തിരുത്തി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സാജെൻറ ആത്മഹത്യയിൽ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുമോ എന്ന പ്രതിപക്ഷത്തിെൻറ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കേസില്‍ അന്വേഷണം നടക്കട്ടെ. ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ ഈ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ. രാഷ്ട്രീയ വിദ്വേഷത്തിെൻറയും പകയുടെയും ഭാഗമായി ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ല. അന്വേഷണം നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.