എറണാകുളം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളം കേന്ദ്രത്തിന്റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായങ്ങൾ ഒന്നുമില്ല. തെരഞ്ഞെടുപ്പ് വരാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബഡ്ജറ്റ് എന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ലോക്സഭ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ട് പോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യമുണ്ടെന്ന് തോന്നുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
കേന്ദ്ര ബജറ്റിലെ അവഗണിച്ചതിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റ് ആണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.
മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്കായി ഒരു പദ്ധതി പോലുമില്ല. കേരളത്തിൽ നിന്നൊരു ബി.ജെ.പി എം.പി ഉണ്ടായിട്ടും ബജറ്റിൽ അർഹിക്കുന്ന പരിഗണനയില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്ജറ്റ് ആണിതെന്നും ബിഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.