കോഴിക്കോട്: 2021ൽ കേരളത്തിന്റെ വാർത്താമുഖത്തെ തെരഞ്ഞെടുക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ഫെയ്സ് ഓഫ് കേരള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്. നാലുപേരുടെ അന്തിമപട്ടികയിൽനിന്നാണ് പ്രേക്ഷകരുടെ വോട്ടെടുപ്പിന്റെയും വിദഗ്ധ സമിതിയുടെ വിലയിരുത്തലുകൾക്കും ശേഷം പിണറായി വിജയനെ വാർത്ത മുഖമായി തെരഞ്ഞെടുത്തത്.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പ്രഖ്യാപനം നടത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷ്, ഗവേഷക ദീപ പി. മോഹനൻ എന്നിവരെ മറികടന്നാണ് പിണറായിയെ തെരഞ്ഞെടുത്തത്. രണ്ടാംവട്ടവും കേരളത്തിന്റെ നായകനായി മാറിയ പിണറായിക്കുതന്നെ വിദഗ്ധ പാനലും മുൻതൂക്കം നൽകി. വികസനനിലപാടുകളും പ്രതിസന്ധികളിൽ കേരളത്തെ നയിച്ചതും പിണറായിയെ ജനപ്രിയനാക്കിയെന്ന് വിദഗ്ധ സമിതി വിലയിരുത്തി.
നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവർത്തനമാണ് ഫെയ്സ് ഓഫ് കേരളയിലും കണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അവാർഡ് നേട്ടം തന്നെയും പാർട്ടിയെയും കൂടുതൽ ചുമതലാബോധം ഉള്ളവനാക്കുന്നു. ജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് നടത്തി പുരസ്കാരം നിശ്ചയിച്ച മീഡിയവണിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ, സി.വി. ബാലകൃഷ്ണൻ, ഡോ. ഷംഷാദ് ഹുസൈൻ, ജീവൻ ജോബ് തോമസ് എന്നീ വിദഗ്ധ പാനൽ അംഗങ്ങൾക്ക് പുറമെ മുൻമന്ത്രി വി.എസ്. സുനിൽ സുനിൽ കുമാർ, എഴുത്തുകാരൻ പി.കെ. പാറക്കടവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.