ഇരിട്ടി (കണ്ണൂർ): കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് ലോക്സഭയിലേ ക്ക് മത്സരിക്കുന്നത് മതേതരശക്തികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിെൻറ തീരുമാനത്തോടെ ബി.ജെ.പിെയ അല്ല ഇടതുപക്ഷെത്തയാണ് അവർ എതിർക്കപ്പെടേണ്ട ശക്തിയായി കാണുന്നത്. ഉത്തർപ്രദേശിലെ പ്രധാന മതേതരകക്ഷികളായ എസ്.പിയും ബി.എസ്.പിയും രാഹുൽ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താതെ അവരുടെ മഹത്ത്വം തെളിയിച്ചു. മുഖ്യശത്രുവായി ബി.ജെ.പിയെ കണ്ടാണ് അവർ ഇങ്ങനെയൊരു തീരുമാനം എടുത്തത്. കേരളത്തിലെ പ്രധാന പോരാട്ടം ബി.ജെ.പിയുമായിട്ടല്ല. ഇടതുപക്ഷത്തെ എതിർക്കേണ്ടത് കേരളത്തിൽ പ്രധാന ആവശ്യമായി കാണുകയാണ് കോൺഗ്രസ് എന്ന് പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.